ചൈനീസ് അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ടിബറ്റന്‍ പോരാളികള്‍ നടത്തിയ സായുധ കലാപത്തിനുപിന്നാലെ 1959-ലാണ് ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ അനുയായികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കുറെയധികം ആളുകളാണ് മരണപ്പെടുക. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുക. ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് മുന്‍പോട്ടു പോകാന്‍ സാധിക്കില്ല. ഇരുപതാം നൂറ്റാണ്ട് യുദ്ധത്തിനും രക്തചൊരിച്ചിലിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, എന്നാൽ 21ാം നൂറ്റാണ്ട് സംഭാഷണത്തിന്‍റെയും സമാധാനത്തിന്‍റെതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈന പിന്തുടരുന്ന കമ്യൂണിസ്റ്റ് ആശയങ്ങളോട് എനിക്ക് എന്നും ബഹുമാനമാണുള്ളത്. മാവോ സെതുങ് മുതലുള്ള പാര്‍ട്ടി നേതാക്കളെ തനിക്ക് അറിയാം. അവരുടെ ആശയങ്ങള്‍ നല്ലതായിരുന്നെങ്കിലും ജനങ്ങളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചുള്ള രീതികളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്.
. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇതിനകം വൈറസിനെതിരായ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.